ദർശങ്ങൾ തുടർന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കൂട്ടു പുരോഹിതരായ സുഹൃത്തുക്കൾ ഈ ദർശനങ്ങൾ ഒന്നും ദൈവത്തിൽ നിന്നുള്ളതല്ല എന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിനു ഒരു പിശാച് ബാധിച്ചിരിക്കുന്നു എന്ന് അയാൾ അദ്ദേഹത്തോടു പറഞ്ഞു. അത് അദ്ദേഹത്തെ അഗാധനമായി ഇളക്കിമറിച്ചു. അതിന്റെ ആഘാതം താങ്ങാനാകാത്ത വിധത്തിലായിരുന്നു, അതുകൊണ്ട് ദൈവത്തിന്റെ ഹിതം അറിയാൻ അദ്ദേഹം കാട്ടിലേയ്ക്കു പുറപ്പെട്ടു. അദ്ദേഹം അത്രയും തന്നെത്താൻ സമർപ്പിച്ചിട്ടു ഇങ്ങനെ പ്രതിജ്ഞ ചെയ്തു, ഒരു ഉത്തരം കിട്ടാതെ ഞാൻ മടങ്ങിപ്പോകില്ല. മൃഗങ്ങളെ കെണിവെച്ചു പിടിക്കുന്ന ആ ചെറിയ സ്ഥലത്ത്, അത് അവിടെ ഉണ്ടായിരുന്നു, അതായത് കർത്താവിന്റെ ദൂതൻ അദ്ദേഹത്തിനുള്ള ആജ്ഞാപത്രം കൊടുത്തു. മറ്റു കാര്യങ്ങൾക്കിടയിലും, ആ ദൂതൻ ഇതും കൂടെ പറഞ്ഞു, “നിനക്കു ജനങ്ങളെ നിന്നിൽ വിശ്വസിപ്പിക്കാനായിട്ട്, നീ ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചാൽ, യാതൊന്നും നിന്റെ മുന്നിൽ നിൽക്കില്ല, ക്യാൻസറിനു പോലും കഴിയില്ല.”
എല്ലാ സംശയങ്ങളും നീങ്ങിപ്പോയി. അദ്ദേഹത്തിന് ഇപ്പോൾ താൻ ചെയ്യാനുള്ള കൃത്യനിർവ്വഹണത്തിന്റെ നിർദ്ദേശം കിട്ടിക്കഴിഞ്ഞു ധീരതയോടെ കാൽ മുന്നോട്ടു വെച്ചു. രോഗസൌഖ്യത്തിന്റെ ഉണർവ്വു യോഗങ്ങൾ ആരംഭിക്കാൻ തുടങ്ങി.
ആയിരമായിരക്കണക്കിന്നു ജനം ബ്രൺഹാമിന്റെ യോഗങ്ങളിൽ സംബന്ധിച്ചു. കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ ആയിരങ്ങൾ സുഖം പ്രാപിച്ചു. മറ്റു സുവിശേഷ വേലക്കാരായ ഓറൽ റോബോർട്ട്. റ്റി.എൽ. ഓസ്ബോൺ, എ.എ. അല്ലൻ, ഇവർ സഹോദരൻ ബ്രൺഹാം ചെയ്തതിനെ പിമ്പറ്റിക്കൊണ്ട് അവരുടെതായ രോഗസൌഖ്യ യോഗങ്ങൾ സംഘടിപ്പിച്ചു. കർത്താവ് ഒരിക്കലും ഇല്ലാത്ത വിധം തന്റെ അനുഗ്രഹങ്ങളുടെ മഴ പെയ്യിച്ചു. കർത്താവായ യേശുവിന്റെ സൌഖ്യമാക്കുന്ന കരം ഒരിക്കൽക്കൂടി അവന്റെ ജനങ്ങളെ തൊട്ടു.
“നമ്മുടെ പ്രീയനായ സഹോദരൻ, വില്യം ബ്രൺഹാമിന്, തനിക്കു ലഭിച്ച ആശ്ചര്യജനകമായ രോഗസൌഖ്യ ദാനത്തിലൂടെ സഭയ്ക്കു വളരെ അടുത്തായി ലഭിച്ച ദൈവത്തിന്റെ ദാനത്തെ ഓർത്തു ഞാൻ കരഞ്ഞിട്ടുണ്ട്. നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്യാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയും (എഫെ.3:20) എന്തെന്നാൽ വില്യം ബ്രൺഹാമിന്റെ മിനിസ്ട്രി പോലൊന്നും ഞാൻ ഒന്നു കണ്ടിട്ടുമില്ല ഒരിടത്തു നിന്നും വായിച്ചിട്ടുമില്ല.”
നൂതന പെന്തെക്കോസ്ത് മൂവ്മെന്റിന്റെയും അസംബ്ലീസ് ഓഫ് ഗോഡ് വിഭാഗീയ സഭയുടെയും സ്ഥാപക പിതാവും, ലോകമറിയുന്ന സുവിശേഷ വേലക്കാരിൽ ഒരാളുമായ, റവ. എഫ്.എഫ്. ബോസ്വർത്ത്.
“ഒരു തവണ, കട്ടിലിൽ കിടന്നിരുന്ന ഒരു മനുഷ്യനുമായി അദ്ദേഹം സംസാരിക്കുന്നത് ഞങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. തുടങ്ങിയപ്പോൾ ആ മനുഷ്യനിൽ നിന്നും ബുദ്ധിപരമായി ഒരു ഉത്തരവും കിട്ടുന്നില്ലായിരുന്നു. അയാളുടെ അടുക്കൽ നിന്നുകൊണ്ടിരുന്ന ഭാര്യയിൽ നിന്നാണ് വിവരണം ലഭിച്ചിരുന്നുത്, അതായത് ആ മനുഷ്യൻ ക്യാൻസറിനാൽ മരിച്ചുകൊണ്ടിരിക്കുക മാത്രമല്ല, എന്നാലോ അയാൾ ചെകിടനായിരുന്ന കാരണത്താൽ എന്താണ് പറയുന്നതെന്ന് കേൾക്കാനും കഴിയില്ലായിരുന്നു.
അതിനാൽ ബ്രദർ ബ്രൺഹാം പറഞ്ഞു ക്യാൻസറിൽ നിന്നും സുഖം പ്രാപിക്കണമെങ്കിൽ അയാൾ എന്തു ചെയ്യേണ്ടതുണ്ട് എന്നു നിർദ്ദേശിക്കപ്പെടുന്നതു കേൾക്കാനായി അയാൾക്കു ശ്രവണശക്തി കിട്ടേണ്ടതുണ്ട്. അവിടെ ഒരു നിമിഷത്തെ പ്രാർത്ഥന നടത്തി പൊടുന്നനെ തന്നെ അയാൾ കേൾക്കാൻ തുടങ്ങി! ആ മനുഷ്യന്റെ മുഖത്തു എന്തു പറയണമെന്ന് പറഞ്ഞു തീർക്കാനാകാത്ത വിധത്തിൽ വികാരതീവൃതയോടെ കണ്ണുകളിൽ നിന്നും വലിയ തൂള്ളിക്കണ്ണുനീർ പുറത്തുവന്നു കവിളിലുടെ ഒഴുകി. അവനു ബാധിച്ചിരിക്കുന്ന ക്യാൻസറിൽ നിന്നും വിടുതൽ പ്രാപിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ അയാൾ വളരെ ആഴവും താല്പര്യത്തോടും കേൾക്കാൻ തുടങ്ങി.”
സഫലനായ എഴുത്തുകാരൻ, ദൈവ വേലക്കാരൻ, ക്രൈസ്റ്റ് ഫോർ ദി നാഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായി, റെവ. ഗോർഡോൺ ലിൻസെ.
“സഹോദരൻ ബ്രൺഹാം പറഞ്ഞു, ‘ആ കോൺഗ്രസ്സുകാരനു സൌഖ്യം വന്നിരിക്കുന്നു.’ എന്റെ ഹൃദയം കുതിച്ചുയർന്നു. ഞാൻ ചാടി എഴുന്നേൽക്കയും കർത്താവിനെ എന്റെ സൌഖ്യദായകനായി സ്വീകരിക്കുകയും ചെയ്തു. ഞാൻ എന്റെ കൈത്താങ്ങുകളെ വശത്തേയ്ക്കു മാറ്റിവെച്ചു. . . സ്വർഗ്ഗത്തിന്റെ കീഴ്ഭാഗം അടർന്നു താഴേക്കു വന്നു!”
1932-ൽ അമേരിക്കൻ പ്രസിഡെന്റ് സ്ഥാനാർത്ഥി, (1919-1927) അമേരിക്കൻ ഐക്യനാട്ടിലെ കോൺഗ്രസ്സുകാരൻ, വില്യം.ഡി.ഉപ്ഷാ. ഒരു കുട്ടിയായിരിക്കുന്ന സമയം തനിക്കു സംഭവിച്ച വീഴ്ചമൂലം പിൻഭാഗത്തുണ്ടായ പൊട്ടലിനാൽ ഏകദേശം 66 വർഷം നടക്കാൻ കഴിയാതിരുന്നയാൾ, അദ്ദേഹം ബ്രദർ ബ്രൺഹാമിന്റെ പ്രാർത്ഥനയിൽ പൂർണ്ണ സൌഖ്യം പ്രാപിക്കുമ്പോൾ അദ്ദേഹത്തിന് 84 വയസ്സുണ്ടായിരുന്നു. അതിനുശേഷം പിന്നൊരിക്കലും അദ്ദേഹത്തിന് ഒരു വീൽച്ചെയറിന്റെയോ ഊന്നുവടിയുടെയോ ഒരു ആവശ്യമുണ്ടായില്ല.
“എനിക്ക് എട്ടു വർഷവും ഒൻപതു മാസവും റ്റി.ബി. ബാധിച്ചതിനാൽ ഞാൻ പിന്നോട്ടടിക്കപ്പെട്ടിരുന്നു, മാത്രമല്ല ഡോക്ടർമാരും എന്നെ കൈവിട്ടിരുന്നു. എനിക്ക് ഏകദേശം 50 പൌണ്ട് തൂക്കമേ ഉണ്ടായിരുന്നെന്നേയുള്ളൂ, മാത്രമല്ല എല്ലാ പ്രതീക്ഷകളും കൈവിട്ടിരുന്നു. അപ്പോൾ ഇൻഡ്യാനായിലെ, ജെഫെർസൺവില്ലെയിൽ ബ്രദർ ബ്രൺഹാമിനു നൽകപ്പെട്ട ഒരു ദർശനത്താൽ ഒരു കുഞ്ഞാട് വനാന്തരത്തിൽ പിടിക്കപ്പെട്ടു കിടന്നുകൊണ്ട്, “മിൽടൌൺ,” അവിടെയാണ് ഞാൻ താമസിച്ചിരുന്നത്, എന്നു പറഞ്ഞു കരയുന്നതു കാണാനിടയായി. ബ്രദർ ബ്രൺഹാം ഇവിടെ എപ്പോഴെങ്കിലും വരികയോ, ഇവിടെ അറിയുന്ന ആരും ഉണ്ടായിരുന്നതുമില്ല. അകത്തു വന്നിട്ട്, എന്റെ മേൽ കൈവെച്ചു പ്രാർത്ഥിച്ചു, എനിക്കുവേണ്ടി പ്രീയനായ കർത്താവായ യേശുവിന്റെ പേർ ചൊല്ലി പ്രാർത്ഥിക്കുന്നവേളയിൽ, എന്തോ ഒന്നു വളരെ പെട്ടെന്നു തന്നെ എന്റെ നിയന്ത്രണം ഏറ്റെടുത്ത തായി എനിക്കു തോന്നി, അവന്റെ ശക്തി എന്നെ സൌഖ്യമാക്കിയതിനാൽ ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഇപ്പോൾ ഞാൻ ഇവിടെയുള്ള ബാപ്റ്റിസ്റ്റ് സഭയിലെ പീയാനോ വായിക്കുന്നു.”
ജോർജ്ജ് കാർട്ടർ, മിൽട്ടൺ ടൌൺ, ഇൻഡ്യാനെ, 1940-ൽ റ്റി.ബി. രോഗത്താൽ ഏറ്റവും മോശമായശേഷം, സൌഖ്യ പ്രാപിച്ചയാൾ, പിന്നെ ഒരിക്കൽപ്പോലും അവൾ മറ്റൊരു ദിവസത്തിൽ ആ രോഗത്താൽ പീഢിപ്പിക്കപ്പെട്ടിട്ടില്ല. ആയിരം പതിനായിരം പേർ അദ്ദേഹത്തിന്റെ ദൈവവേലയിലൂടെ സൌഖ്യം പ്രാപിച്ചതിൽ ഒന്നായി അവളെ പ്രതിനിധീകരിക്കാം, ഇന്നും ജനങ്ങൾ സൌഖ്യം പ്രാപിക്കുന്നു.