സങ്കീർത്തനം 96:13
യഹോവയുടെ സന്നിധിയിൽ തന്നെ; അവൻ വരുന്നുവല്ലോ, അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
ഇന്ന് ലോകത്ത് വ്യത്യസ്തമായ അനേകായിരം വിഭാഗീയ സഭകളുണ്ട്. ഓരോ മതവും മറ്റേതിനെ കുറ്റപ്പെടുത്തുന്നു, എന്നിട്ടും അവർ തങ്ങളുടേതായ വിഭാഗീയ സഭയിലൂടെ രക്ഷയുണ്ടെന്ന് വാഗ്ദത്തം ചെയ്യുന്നു. ഏതിനെയാണ് നമുക്ക് തിരഞ്ഞെടുക്കേണ്ടതെന്ന് എങ്ങനെ അറിയാനാകും?
നാം കത്തോലിക്ക സഭയെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, നമുക്ക് വിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയെ അംഗീകരിക്കേണ്ടതുണ്ട്, അത് വിഗ്രഹാരാധന ചെയ്യുന്നതിലും ഭേദമല്ല. ബൈബിൾ ഇപ്രകാരം പറയുന്നു, “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ; യേശുക്രിസ്തു” (1 തിമൊ. 2:5) പുരോഹിതനെ “പിതാവെന്ന്” വിളിക്കുന്നു, അത് മത്തായി 23:9 പ്രകാരം യേശു വിലക്കിയിരിക്കുന്നു, “ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നെ.” അസംബ്ലീസ് ഓഫ് ഗോഡ് നമ്മോട് പറയുന്നു അന്യഭാഷകളിൽ സംസാരിക്കുന്നതാണ് പരിശുദ്ധാത്മാവ് ലഭിച്ചു എന്നതിന്റെ ആദ്യ ലക്ഷണം, പൌലൊസ് നമ്മോട് പറയുന്നതോ, “ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.” (1 കൊരിന്ത്യർ 13:1)
ഏകദേശമുള്ള എല്ലാ വിഭാഗീയ സഭകളും ബൈബിളിലെ അനേക കാര്യങ്ങൾ തെറ്റായിട്ടാണ് വ്യാഖ്യനിച്ചിരിക്കുന്നത്, പരിഭാഷപ്പെടുത്തിയപ്പോൾ നഷ്ടപ്പെട്ടു, അതല്ലെങ്കിൽ ഇന്നു ഈ ലോകത്തിൽ അത് പ്രായോഗികമല്ല, എന്നു നമ്മോട് വളരെ പെട്ടെന്ന് തന്നെ പറയുന്നു. അതുകൊണ്ട്, നാം ബൈബിളിനെയാണോ അതല്ല വിഭാഗീയ സഭയുടെ ഉപദേശങ്ങളിലോ ഏതിനെയാണ് വിശ്വസിക്കേണ്ടത്? ദൈവം ന്യായവിധിയിൽ ഏതിനെയാണ് ഒരു മാനദണ്ഡമായി വെയ്ക്കാൻ പോകുന്നത്?
ഇന്നു രാത്രിയിൽ ഞാൻ കത്തോലിക്കരോട് ചോദിക്കുകയാണ്, “ലോകത്തെ എന്തിനാലാണ് ദൈവം ന്യായം വിധിക്കാൻ പോകുന്നതെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?” കത്തോലിക്കർ പറയുന്നത്, “കത്തോലിക്കാ സഭ മൂലമാണ്.” ശരി, ഇപ്പോൾ ഏത് കത്തോലിക്കാ സഭ? ഇപ്പോൾ, അവർക്ക് റോമൻ, ഗ്രീക്ക് ഓർത്തടോക്സ്, മാത്രമല്ല മറ്റനേകമുണ്ട്. അതിൽ ഏതു കത്തോലിക്കാ സഭയായിരിക്കും? ലൂഥറീൻകാർ പറയുന്നു, “ഞങ്ങളാലാണ്,” എന്നാൽ ബാപ്റ്റിസ്റ്റുകളായ നിങ്ങൾ പുറത്തായി. മാത്രമല്ല “ബാപ്റ്റിസ്റ്റിനാൽ,” ഞങ്ങൾ പറഞ്ഞാൽ പെന്തെക്കോസ്തുകൾ പുറത്തായിപ്പോകുന്നു. അതിനാൽ അതിന്മേൽ അത്തരത്തിലെ ഒരു കുഴപ്പത്തിലാക്കൽ കിടക്കുന്നു, എന്തു ചെയ്യണമെന്ന് ആർക്കുമറിയില്ല; അതിനാൽ അവൻ സഭ മുഖാന്തരം അവൻ ലോകത്തെ ന്യായം വിധിക്കുമെന്നു ഒരിക്കലും വാഗ്ദത്തം ചെയ്തിട്ടില്ല.
അവൻ ലോകത്തെ ക്രിസ്തുമൂലം ന്യായവിധി നടത്തും എന്നാണ് പറഞ്ഞിരിക്കുന്നത്, മാത്രമല്ല ക്രിസ്തു വചനമാകുന്നു. ലോകത്തെ ന്യായം വിധിക്കുന്നത് ബൈബിളിനാലാണ്, അത് ഇന്നലെയും, ഇന്നും, എന്നെന്നേക്കും അനന്യനായ യേശു ക്രിസ്തുവാണ്.
പരാമർശങ്ങൾ
യോഹന്നാൻ 1:1
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
യോഹന്നാൻ 1:14
വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
യോഹന്നാൻ 5:22
എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.
യോഹന്നാൻ 12:48
എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.
എഫെസ്യർ 1:5-7
അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശു ക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
അവൻ പ്രീയനായവനിൽ നമുക്ക് സൌജന്യമായി നൽകിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ.
അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
എഫെസ്യർ 2:5-8
അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും (കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു;)
ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു
ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നു; അതിന്നു നിങ്ങൾ കാരണമല്ല ദൈവത്തിന്റെ ദാനമത്രേയാകുന്നു
1 യോഹന്നാൻ 1:7
അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
വെളിപ്പാടു 22:18-19
ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ; അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
ഈ പ്രവചനപുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.