ബൈബിളിൽ, ദൈവം എപ്പോഴും തന്റെ സന്ദേശത്തെ ലോകത്തിലെ ജനങ്ങൾക്കു നൽകുന്നത് ആ കാലത്തിലെ പ്രവാചകനിൽക്കൂടിയാണ്. അവൻ മോശെയോട് മുൾപ്പടർപ്പിൽ നിന്നും സംസാരിച്ചു കൊണ്ട് എബ്രായ ജനങ്ങളെ മിസ്രായീമിൽ നിന്നും പുറത്തു കൊണ്ടുവരാൻ ആജ്ഞാപിച്ചു. കാണാനാകാവുന്ന അഗ്നിസ്തംഭവും മറ്റടയാളങ്ങളും അവന്റെ മിനിസ്ട്രിയെ സാധൂകരിച്ചിരുന്നു. മിശിഹായുടെ വരവിനെ യോഹന്നാൻ സ്നാപകനാൽ സന്ദേശം കൊണ്ടുവരപ്പെട്ട് ലോകത്തെ തയ്യാറാക്കി. യോർദ്ദാൻ നദിയിൽ യേശുവിനെ സ്നാനം കഴിപ്പിക്കുമ്പോൾ, “ഇവൻ എന്റെ പ്രീയ പുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, എന്ന് സ്വർഗ്ഗത്തിൽ നിന്നുണ്ടായ ശബ്ദം, ദൈവത്തിന്റെ കുഞ്ഞാടിനെ പരിചയപ്പെടുത്തുന്ന, യോഹന്നാന്റെ മിനിസ്ട്രിയാണെന്നു ദൈവം സാധൂകരിച്ചുകാണിച്ചു. വർഷങ്ങൾക്കുശേഷം, കർത്താവിന്റെ ശബ്ദം വീണ്ടും ഒരു പ്രവാചകന്, അവൻ പൌലൊസിനോട് അന്ധനാക്കുന്ന പ്രകാശത്തോടുകൂടെ കേൾപ്പിക്കുകയും, അതിനുശേഷം അവനോടു സഭകളെ ക്രമത്തിലാക്കാൻ നിർദ്ദേശിക്കുന്നതായും കാണുന്നു. പഴയ നിയമത്തിലുടനീളം, ഒരു വിഭാഗീയ സഭയുടെ ചട്ടക്കൂട്ടിലൂടെയോ മത സംഘടനയിലൂടെയോ ദൈവം ഒരിക്കൽപ്പോലും സംസാരിച്ചിട്ടില്ല. അവൻ എപ്പോഴും ജനങ്ങളോട് ഒരു മനുഷ്യൻ മുഖാന്തരമാണ് സംസാരിച്ചിരുന്നത്: ഒരു പ്രവാചകനാൽ. മാത്രമല്ല അവൻ ഈ പ്രവാചകന്മാരെ അലൌകീകമായ അടയാളങ്ങളാൽ തെളിയിച്ചിരുന്നു.
എന്നാൽ ഇന്നത്തെപ്പറ്റി എന്താണ്? ഇന്നും ദൈവം തന്റെ വചനത്തെ പ്രവാചകന്മാർക്ക് വെളിപ്പെടുത്തുമോ? ഇന്നും അലൌകീകമായ അടയാളങ്ങൾ ഉണ്ടോ? ഒരു നൂതന കാല പ്രവാചകനെ ദൈവം ലോകത്തിലേയ്ക്ക് അയച്ചു തരുമോ? അതിന് വളരെ തീർച്ചയായ ഒരു ഉത്തരമുണ്ട്. “അതെ!”
എന്നാൽ ഒരു പ്രവാചകൻ കാഴ്ചയിൽ വന്നു എന്നു നാം എങ്ങനെയാണ് അറിയുക? അവൻ കാണാൻ എങ്ങനെയുണ്ടാകും? അവൻ പ്രവർത്തിക്കുന്നത് എങ്ങനെ ആയിരിക്കും? അവൻ നമുക്ക് എന്ത് അടയാളം തരും? ഏതു തിരുവചനത്തെയാണ് അവൻ പൂർത്തീകരിക്കുക?
പഴയ കാലത്തിലെ പ്രവാചകന്മാർ ദൈവത്തിന്റെ ധൈര്യശാലി കളായ മനുഷ്യരായിരുന്നു, മാത്രമല്ല മതപരമായ സംഘടനകൾക്കു വിരുദ്ധമായി നിൽക്കാൻ ഭയപ്പെട്ടിരുന്നതുമില്ല. വാസ്തവത്തിൽ, പുരോഹിതന്മാരാൽ അവർ ഏകദേശം എപ്പോഴും അധിക്ഷേപിക്ക പ്പെടുമായിരുന്നു. ഏലീയാവ് തന്റെ ദിവസത്തിലെ മത സംഘടനകളെ വെല്ലുവിളിച്ചിരുന്നു, അവരോട് നിങ്ങളുടെ ബലിയെയാണോ അതല്ല എന്റേതിനെയാണോ ദൈവം സ്വീകരിക്കുന്നത് നോക്കാം, എന്നു വെല്ലുവിളിച്ചിരുന്നു. അവർ ആർപ്പിട്ടു. അവർ പ്രവചിച്ചു. അവരുടെ ബലിപീഡത്തിൽക്കിടന്നു ശക്തിയായി ചാടി. അവർ തങ്ങളെ കത്തികൊണ്ട് മുറിവേൽപ്പിച്ചു. എന്നാൽ ദൈവം അവരെ കേട്ടില്ല. ഏലീയാവ് സ്വർഗ്ഗത്തിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു, “നീ യിസ്രായേലിന്റെ ദൈവ മാണെന്നും, ഞാൻ നിന്റെ ദാസനാണെന്നും, ഇന്നു അറിയാൻ ഇടവരട്ടെ, മാത്രമല്ല ഇതെല്ലാം ഞാൻ നിന്റെ വാക്കിനാലാണ് ചെയ്തിരിക്കുന്നതെന്നും അറിയാൻ ഇന്നു ഇടവരട്ടെ.” അതുകഴിഞ്ഞപ്പോൾ അവൻ ആകാശത്തു നിന്നു തീ ഇറങ്ങി, യാഗത്തെ ദഹിപ്പിച്ചു. പ്രവാചകനായ മീഖാ, യിസ്രായേലിന്നും, മുഴുവൻ പുരോഹിതവർഗ്ഗത്തിനും വിരോധമായി നിൽക്കുകയും, മഹാപുരോഹിതനായ സിദെക്കീയാവ് ഒരു കള്ള പ്രവചനമാണ് നടത്തിയത് എന്നു പറഞ്ഞു അവനെ ശാസിക്കയും ചെയ്തു. സത്യം സംസാരിച്ചതിനാൽ മഹാപുരോഹിതൻ അവന്റെ കരണത്തടിക്കയും, രാജാവ് അവനെ കാരാഗൃഹത്തിൽ അടച്ചിടുകയും ചെയ്തു. മാത്രമല്ല കർത്താവായ യേശുവിനെപ്പോലും പുരോഹിതവർഗ്ഗം അവന്റെ നാൾകളിൽ ഇത്രയേറെ വെറുക്കയും, അവനെ രണ്ടു കള്ളന്മാരുടെ നടുവിലായി ക്രൂശിലേറ്റുകയും ചെയ്തു. ചരിത്രം സത്യമാണ് പിടിച്ചിരിക്കുന്നെങ്കിൽ, ഒരു പ്രവാചകനാണെങ്കിൽ ഈ നൂതനകാലത്തിലെ വിഭാഗീയ സഭകൾ അവനെ വെറുത്തിരിക്കും, മാത്രമല്ല ഒരു കള്ളപ്രവാചകൻ, ബുദ്ധിഭ്രമം ഉള്ളയാൾ അതല്ലെങ്കിൽ, ഏറ്റവും മോശമായത് എന്ന് പേർ ചാർത്തപ്പെടും. എന്നാലോ ദൈവം തന്റെ ദാസനോടൊപ്പം തന്നെ നിൽക്കും.
ഈ നൂതന കാലത്ത് ഒരു പ്രവാചകനുണ്ടായിരുന്നാൽ, അവനെ കത്തോലിക്കാസഭ എങ്ങനെയാണ് അംഗീകരിക്കുക? ബാപ്റ്റിസ്റ്റ് സഭയോ? ലൂഥറീൻ സഭയോ? ഏതെങ്കിലും ഒരു വിഭാഗീയ സഭയോ?
എല്ലാവരും അവനെ വിശ്വസിക്കണമെന്നു കർത്താവായ യേശു നിയമനപത്രം കൊടുത്തിരിക്കുന്നു: വിശ്വസിക്കുന്നവരാല്ഈ അടയാളങ്ങൾ നടക്കും; എന്റെ നാമത്തില്അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും, സര്പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നും കുടിച്ചാലും അവര്ക്ക് ഹാനിവരികയില്ല; രോഗികളുടെ മേൽ കൈ വെച്ചാൽ അവര്ക്ക് സൌഖ്യം വരും എന്നു പറഞ്ഞു. (മര്ക്കൊ. 16:17-18). ഇന്നും ഈ വചനം വാസ്തവമായി രിക്കുന്നോ? അതല്ല അത് വാസ്തവം അല്ലെന്നുവരുകിൽ, എപ്പോഴാണ് കർത്താവിന്റെ വചനത്തിന്റെ കാലാവധി കഴിഞ്ഞത്? ബൈബിളിൽ ഉടനീളം പ്രവാചകന്മാർ, രോഗികളെ സൌഖ്യമാക്കു ന്നവരും, ഭൂതങ്ങളെ പുറത്താക്കാനും, അത്ഭുതങ്ങൾ പ്രവത്തിക്കാൻ കഴിയുന്നവരുമായിരുന്നു. അഗ്നിസർപ്പങ്ങളുടെ കടിയേറ്റതിനാൽ മരിക്കാതെ സൌഖ്യം പ്രാപിക്കേണ്ടതിന്നു മോശെ യിസ്രായേൽ ജനങ്ങളുടെ മുന്നിൽ പിച്ചള സർപ്പത്തെ ഉയർത്തി (സംഖ്യാ 21:9). ഒരു ശക്തനായിരുന്ന സിറിയാക്കാരൻ, നയമാനെ കുഷ്ടരോഗത്തിൽ നിന്നും സൌഖ്യം ലഭിക്കാനായി, എലീശായുടെ അടുക്കൽ വന്നു (2 രാജാ. 5:9). മാളിക മുകളിൽ ഒരു ജനാലയിലിരുന്നു മയങ്ങിയതിനാൽ നിലത്തുവീണു മരിച്ചുപോയ യൌവ്വനക്കാരനായ വ്യക്തിയുടെമേൽ പൌലൊസ് വന്ന് കിടന്നുകൊണ്ടു ആ മരിച്ച ശരീരത്തിലേയ്ക്ക് ജീവനെ മടക്കി കൊണ്ടുവന്നു (പ്രവൃത്തികൾ 20:10). നമ്മുടെ കർത്താവായ യേശുവിന്റെ ജീവിതത്തിന്റെ ഏകദേശം മൂന്നര കൊല്ലത്തെ രേഖ മാത്രമേ നമുക്കുള്ളൂ, എന്നാൽ ആ ചുരുങ്ങിയ കാലയളവിൽ, അവൻ തുടർച്ചയായി രോഗികളെ സൌഖ്യമാക്കി. അന്ധരെ കാണാൻ തക്കവണ്ണം ഇടയാക്കി. കുഷ്ടരോഗികൾ സൌഖ്യ മായി. ചെകിടർക്കു അവരുടെ കേൾവി ലഭിച്ചു. മുടന്തർ നടന്നു. സകലവിധത്തിലുള്ള വ്യാധികളും സൌഖ്യമായി (മത്താ. 4:23).
ദൈവം തന്റെ പ്രവാചകന്മാരെ രോഗസൌഖ്യം വരുത്തുന്ന രീതിയിൽ അല്ലാതെയും സാധൂകരിച്ചിരുന്നു. വളരെ പരമപ്രധാനമായി സൂക്ഷിക്കുന്ന ഹൃദയ രഹ്യങ്ങൾപോലും ഈ ദൈവപുരുഷന്മാരാൽ വിവേചിക്ക പ്പെടുമായിരുന്നു. നെബുക്കദ്നേസർ രാജാവിന് പരിഭ്രമപ്പെടുത്തുന്ന ഒരു സ്വപ്നമുണ്ടായി, എന്നാൽ അത് എന്തായിരുന്നു എന്നതിനെക്കുറിച്ച് അവന് ഓർമ്മിക്കാനായില്ല. പ്രവാചകനായ ദാനീയേൽ ആ രണ്ടു സ്വപ്നത്തേയും രാജാവിനെ അറിയിക്കുകയും അതിനുശേഷം സംഭവിക്കാൻ പോകുന്ന കാര്യവും അറിയിച്ചു (ദാനീ. 2:28). ശേബാരാജ്ഞി ശാലോമോന്റെ മുന്നിലേയ്ക്ക് വന്നപ്പോൾ, അവനിൽ നിന്നും യാതൊന്നും മറക്കപ്പെട്ടിരുന്നില്ല. അവൻ അത്രമാത്രം ആത്മാ വിനാൽ നിറഞ്ഞിരുന്നതിനാൽ അവൾ തന്റെ ഹൃദയത്തിലെ ചോദ്യം അവനോട് ചോദിക്കുന്നതിനു മുമ്പു തന്നെ അവൻ അതിന്റെ ഉത്തരം പറഞ്ഞു (1 രാജാ. 10:3). സിറിയയിലെ രാജാവിന്റെ സകല പദ്ധതികളും, മാത്രമല്ല അവൻ കിടക്കമുറിയിൽ സംസാരിച്ചിരുന്ന രഹസ്യ വാക്കുകൾ പോലും യിസ്രായേൽ രാജാവിനെ എലീശാ അറിയിച്ചിരുന്നു (2 രാജാ. 6:12).
തന്റെ സ്വന്ത പ്രവർത്തികളാൽ, അതായത് ഈ ആത്മാക്കളെ വിവേചിക്കുന്ന ആത്മാവ്, ക്രിസ്തുവിന്റെ ആത്മാവായിരുന്നു എന്നു സാധാരണയായി കർത്താവായ യേശു കാണിച്ചിരുന്നു. “ഇതാ ഒരു കാപട്യമില്ലാത്ത യിസ്രായേല്യൻ!” എന്നു നഥനയേലിനെക്കുറിച്ചു ആത്മവിവേചനം ചെയ്തു കൊണ്ട് അവന്റ പ്രാകൃതത്തെ പറയുമ്പോൾ, തുടർന്നും ഫിലിപ്പോസ് മിശിഹായെക്കുറിച്ച് അവനോടു പറയുമ്പോൾ അവൻ എവിടെയായിരുന്നു (യോഹ. 1:48) എന്നും പറയുന്നതായി കാണുന്നു. യേശു തന്റെ ഹൃദയം അറിഞ്ഞു എന്നു മനസ്സിലാക്കിയപ്പോൾ, അന്നേരം തന്നെ അവൻ ക്രിസ്തുവാണെന്നും അവൻ പത്രൊസിന്റെ അപ്പന്റെ പേർ, യോനായാണ് എന്നും പറഞ്ഞു (യോഹ. 1:42). അപ്പോൾ തന്നെ പത്രൊസ് തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചിട്ട്, തന്റെ ജീവിതം മുഴുവനും യേശുവിനെ പിമ്പറ്റി നടന്നു. യേശു ശമര്യക്കാരിയായ ഒരു സ്ത്രീയെ കിണറ്റിക്കരയിൽ വെച്ചു കണ്ടപ്പോൾ അവളുടെ ജീവിതത്തിൽ സംഭവിച്ച പാപങ്ങളെല്ലാം അവളോട് പറഞ്ഞു. അവളുടെ ആദ്യത്തെ വാക്കുകൾ ഇപ്രകാരമായിരുന്നു, “യജമാനനെ നീ ഒരു പ്രവചാകൻ എന്നു ഞാൻ കാണുന്നു.” (യോഹ. 4:19) ഈ മുന്നു വ്യക്തികളും മൂന്നു വ്യത്യസ്തങ്ങളായ നിലയിലുള്ളവരായിരുന്നു, എന്നിരിക്കിലും അവൻ ആ ഹൃദയരഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ദാനത്തെ കണ്ട മാത്രയിൽ തന്നെ അവർ യേശുവിനെ തിരിച്ചറിഞ്ഞു.
ബൈബിളിന്റെ അവസാന പേജ് എഴുതി ക്കഴിഞ്ഞപ്പോൾ ഈ ദാനം കാഴ്ചയിൽ നിന്നും മറഞ്ഞോ? ഈ വിധത്തിലുള്ള ആശ്ചര്യാത്ഭുതങ്ങൾ ബൈബിളിൽ ഇത്രയും സരളമായി എഴുതിയിരിക്കുമ്പോൾ, അവയെല്ലാം ഇന്ന് എവിടെയാണ്? ഒരു നൂതന കാല പ്രവാചകൻ തികച്ചും തീർച്ചയായും ആശ്ചര്യാത്ഭുതങ്ങളാൽ സാധൂകരിക്കപ്പെടും.
ദൈവം തന്റെ ജനങ്ങളെ മറന്നുപോയോ? അവനു ഇന്നും രോഗികളെ സൌഖ്യമാക്കാനാകുമോ? അവന് തന്റെ പ്രവാചക ന്മാരിലൂടെ ഇന്നും നമ്മോടു സംസാരിക്കാനാകുമോ? ഇന്നേക്കു വേണ്ടി ഏതെങ്കിലും പ്രവാചകനെ മുൻകൂട്ടി കാണാൻ കഴിയുന്നോ?
ഇനിയും നിറവേറപ്പെടാനായി എന്തെങ്കിലും പ്രവചനം അവിടെ ഉള്ളതായി കാണുന്നോ?