ഒരു വലിയ കുറ്റിക്കാട്ടിൽ മരങ്ങളുടെ ഇടയിലായി നടക്കുന്നതുപോലെ ആശുപത്രി മുറിയിൽ, അതു കൂടുതൽ കൂടുതൽ ഇരുളാകാൻ തുടങ്ങി. ഇലകളിലൂടെ കാറ്റു വീശുന്നത് എനിക്ക് ജനാലയിലൂടെ കേൾക്കാൻ കഴിയുമായിരുന്നു, എന്നാലും അത് വളരെ ദൂരെയായി കാട്ടിലാണ് എന്നതുപോലെ കാണപ്പെട്ടു. ഒരുപക്ഷേ നിങ്ങൾ ഇലകൾ ക്കിടയിലൂടെയുള്ള കാറ്റിന്റെ ശക്തമായ ഊതൽ നിങ്ങളുടെ അടുത്തടുത്തു വരുന്നതായി കേട്ടിട്ടുണ്ടെന്നു വരാം. ഞാൻ ചിന്തിച്ചു, “അതെ, ഇതു മരണം എന്നെ എടുത്തുകൊണ്ടു പോകാൻ വരുന്നതായിരിക്കാം.” ഓ, എന്റെ പ്രാണൻ ദൈവത്തെ സന്ധിക്കാൻ പോകുന്നു, ഞാൻ പ്രാർത്ഥിക്കാൻ ശ്രമിച്ചു എന്നാൽ അതിന്നു കഴിഞ്ഞില്ല.
കാറ്റു അടുത്തു വരുന്തോറും, ഉച്ചത്തിൽ വീണ്ടും ഉച്ചത്തിലായിത്തീരുന്നു. ഒറ്റ നിമിഷം കൊണ്ടു ഇലകൾ ഇളകുന്നതു നിലച്ചു, ഞാൻ പോയിക്കഴിഞ്ഞിരുന്നു.
അപ്പോൾ ഞാൻ വീണ്ടും ആ ചെറു കാലുകളിൽ ചെരുപ്പില്ലാത്ത കുട്ടിയെപ്പോലെ, അതേ മരത്തിൻ കീഴിൽ നിന്നിരുന്ന ചെറിയ ബാലനെപ്പോലെ കാണപ്പെട്ടു. അതേ ശബ്ദം എന്നോട് പറയുന്നതായി ഞാൻ കേട്ടു, “ ഒരിക്കലും മദ്യപിക്കയോ അന്യഥാ പുകവലിക്കയോ ചെയ്യരുത്.” മാത്രമല്ല ആ ദിവസം ആ മരത്തിന്റെ ഇലകൾ ചലിച്ചതുപോലുള്ള ഒരു ശബ്ദവും ഞാൻ കേട്ടു.
എന്നാൽ ഈ സമയം ഞാൻ കേട്ട ശബ്ദം പറഞ്ഞു, “ഞാൻ നിന്നെ വിളിച്ചു നീ അതിനായി പുറപ്പെട്ടില്ല.” അതു മൂന്നു പ്രാവശ്യവും വീണ്ടും വീണ്ടും പറയപ്പെട്ടു.
അപ്പോൾ ഞാൻ പറഞ്ഞു, “കർത്താവെ, അതു നീയാണെങ്കിൽ, എന്നെ വീണ്ടും ഭൂമിയിലേയ്ക്ക് അയക്കൂ ഞാൻ വീടിന്റെ മേൽക്കൂരകളിലും തെരുവിന്റെ മൂലകളിലും ചെന്നു നിന്റെ സുവിശേഷം പ്രസംഗിക്കും. ഞാൻ അതിനെക്കുറിച്ച് ഓരോരുത്തരോടും പറയും!”
ഈ ദർശനം കടന്നുപോയപ്പോൾ, എനിക്ക് അതിനെക്കാൾ കൂടുതൽ നന്നായി ഒരിക്കലും ഇരിക്കാനാവില്ല എന്നു തോന്നി. എന്നെ ശസ്ത്രക്രീയ നടത്തിയ ഡോക്ടർ അപ്പോഴും ആ മുറിയിൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം വന്നു എന്നെ നോക്കി അതിശയിച്ചുപോയി. ഞാൻ മരിച്ചിരിക്കാം എന്നാണ് അദ്ദേഹം നിരൂപിച്ചത്, എന്നിരുന്നാലും അദ്ദേഹം എന്നെ നോക്കിയിട്ടു, പറഞ്ഞു, “ ഞാൻ പള്ളിയിൽ പോകുന്ന ഒരാളല്ല, എന്നിരിക്കിലും, എനിക്ക് നല്ല പ്രവൃത്തിപരിചയമുണ്ട്, ഒരു കാര്യം എനിക്കറിയാം, ദൈവം ഈ കുട്ടിയെ സന്ദർശിച്ചു.” അദ്ദേഹം അങ്ങനെ പറഞ്ഞതെന്താണെന്ന്, എനിക്കും അറിയില്ല. അതിനെ ക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല. എനിക്ക് ഇന്നു അറിയാവുന്നതുപോലെ അന്ന് അറിയാമായിരുന്നെങ്കിൽ, ഞാൻ കിടക്കയിൽ നിന്നും അവന്റെ നാമത്തെ സ്തുതിച്ചുകൊണ്ടു എഴുന്നേല്ക്കുമായിരുന്നു.
അതു കഴിഞ്ഞു കുറച്ചു ദിവസം കഴിയുമ്പോൾ, എന്നെ വീട്ടിലേയ്ക്ക് പോകാൻ അനുവദിച്ചു, എന്നിരുന്നാലും ഞാൻ അപ്പോഴും രോഗിയായിരിക്കയും, കാഴ്ച വൈകൃതമാക്കുന്ന രോഗം ഉണ്ടായിരുന്ന കാരണത്താൽ എന്റെ കൺകളിൽ ഗ്ലാസുകൾ വെച്ചുമിരുന്നു. എന്തിലേയ്ക്കെങ്കിലും ഒരു നിമിഷം നോക്കിയാൽ മതി എന്റെ തല വിറയ്ക്കുന്നതുപോലെ തോന്നുമായിരുന്നു.
ഞാൻ ദൈവത്തെ അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരംഭിച്ചു. ഞാൻ ഒരു പള്ളിയിൽ നിന്നും മറ്റൊന്നിലേക്ക്, പഴയ രീതിയിലുള്ള അൾത്താരവിളി നടത്തുന്ന ഇടം എവിടെയെങ്കിലും ഉണ്ടോ എന്നു അന്വേഷിച്ചു നടക്കാൻ തുടങ്ങി. അതിന്റെ ദുഃഖകരമായ കാര്യമെന്നതോ എനിക്ക് അത് കാണാനായില്ല എന്നതാണ്.
ഞാൻ പറഞ്ഞു, എവിടെയെങ്കിലും ഒരു ക്രിസ്ത്യാനിയുണ്ടെങ്കിൽ, വാസ്തവമായും ഞാൻ അതിലെ ഒന്നായിത്തീരും. അത്തരത്തിലുള്ള അഭിപ്രായം ഞാൻ പറയുന്നത് ഒരു പുരോഹിതൻ കേൾക്കാൻ ഇടയായിട്ട് പറഞ്ഞു, “ഇപ്പോൾ ബില്ലിക്കുട്ടി, നീ ഭ്രാന്തമായ ആശയങ്ങൾ വെച്ചു പുലർത്തുന്നവർക്കും അപ്പുറത്തു പോയിരിക്കുന്നു.” ഞാൻ പറഞ്ഞു എനിക്ക് എപ്പോഴെങ്കിലും ഒരു മതത്തെ കിട്ടിയാൽ, അതു വരുമ്പോൾ എപ്രകാരമാണോ ശിഷ്യന്മാർ അതു ചെയ്തിരുന്ന തുപോലുള്ള വിധത്തിലേത് എനിക്ക് അനുഭവപ്പെടണമെന്നു ആഗ്രഹിക്കുന്നു.
ഓ അവന്റെ നാമത്തിനു സ്തുതിയുണ്ടാകട്ടെ, അതിനുശേഷം എനിക്ക് ആ മതത്തെ കിട്ടി മാത്രമല്ല അവന്റെ സഹായത്താൽ എനിക്ക് ഇപ്പോഴും അതുണ്ട്, ഞാൻ അതിനെ എപ്പോഴും പരിപാലിക്കും.
ഒരു രാത്രിയിൽ, എനിക്ക് ദൈവത്തെക്കുറിച്ച് അത്രയും ദാഹമുണ്ടായിട്ട്, ഞാൻ പ്രാർത്ഥിക്കാനായി ശ്രമിച്ചുകൊണ്ടിരുന്ന വീടിന്നു പിൻഭാഗത്തുള്ള ഷേഡിൽ വെച്ച് ഒരു വാസ്തവമായ പ്രവൃത്തിപരിചയം എനിക്കു കിട്ടി. ആ ദിവസങ്ങളിൽ എനിക്ക് പ്രാർത്ഥിക്കാൻ അറിയാതിരുന്നതിനാൽ സാധാരണ എല്ലാവർക്കും സംഭവിക്കാറുള്ളതുപോലെ ഞാൻ അവനോട് അങ്ങനെ സംസാരിക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് ഒരു പ്രകാശം അവിടേയ്ക്ക് കടന്നു വന്നു ഒരു കുരിശിന്റെ മാതൃകയിൽ ആയിത്തീർന്നു, ആ കുരിശിൽ നിന്നും എനിക്ക് കേട്ടിട്ടു മനസ്സിലാകാൻ കഴിയാത്ത ഒരു ഭാഷയിൽ എന്നോടു സംസാരിച്ചു. അതിനുശേഷം അതു അവിടെ നിന്നും എവിടേയ്ക്കോ പുറപ്പെട്ടുപോയി. എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. ഞാൻ എന്നിലേക്ക് തിരികെ വരുമ്പോൾ വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങി, “ കർത്താവെ, അതു നീയാണെങ്കിൽ, ദയവായി തിരികെ വന്നു എന്നോടു വീണ്ടും സംസാരിക്കണം.” ആശുപത്രിയിൽ നിന്നും മടങ്ങി വന്നതിനുശേഷം ഞാൻ വീട്ടിലായിരുന്നു അന്നുമുതൽ ഞാൻ എന്റെ ബൈബിൾ വായിക്കാൻ തുടങ്ങിയിട്ട്, ഞാൻ 1 യോഹ. 4-ൽ ഇങ്ങനെ വായിച്ചിരുന്നു, “പ്രീയമുള്ളവരെ, ഏതു ആത്മാവിനേയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവയോ എന്നു ശോധന ചെയ്യുവിൻ.”
ഒരു ആത്മാവു എനിക്ക് പ്രത്യക്ഷമായെന്നും ഞാൻ പ്രാർത്ഥിച്ചപ്പോൾ അതു വീണ്ടും പ്രത്യക്ഷമായെന്നും ഞാൻ അറിഞ്ഞിരുന്നു. അതുകഴിഞ്ഞപ്പോൾ എന്റെ പ്രാണനിൽ നിന്നും ഒരു ആയിരം കിലോ എടുത്തു മാറ്റിയതുപോലെ എനിക്കു അനുഭവപ്പെട്ടു. ഞാൻ അവിടെ നിന്നും ചാടിയെഴുന്നേറ്റിട്ടു വീട്ടിനകത്തേയ്ക്കു ഓടി, അത് കാഴ്ചയിൽ ഞാൻ ആകാശത്തിലൂടെ ഓടുന്നതുപോലെ തോന്നുന്നുണ്ടായിരുന്നു.
അമ്മ ചോദിച്ചു, “ബിൽ, നിനക്കു എന്തു പറ്റി? ഞാൻ മറുപടി പറഞ്ഞു, “എനിക്കറിയില്ല, എന്നാലോ എന്റെ ഭാരം കുറഞ്ഞും നന്നായും അനുഭവപ്പെടുന്നു.” പിന്നീട് എനിക്ക് ഒരിക്കലും വീട്ടിൽ തന്നെ താമസിക്കാൻ കഴിഞ്ഞില്ല. എനിക്ക് പുറത്തിറങ്ങി ഓടാൻ തോന്നി.
ഞാൻ പ്രസംഗിക്കണമെന്നു കർത്താവ് ആഗ്രഹിക്കുന്നു എന്നും, അവൻ എന്നെ സൌഖ്യമാക്കു മെന്നും അപ്പോഴെക്കും അറിഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ട് എണ്ണ പൂശി പ്രാർത്ഥിക്കുന്നതിനാൽ സൌഖ്യമുണ്ടാകും എന്നു വിശ്വസിക്കുന്ന ഒരു പള്ളിയിലേക്ക് ചെന്ന് എണ്ണ പൂശി പ്രാർത്ഥിക്കപ്പെട്ടു, ഉടനെ തന്നെ എനിക്കു സൌഖ്യം വന്നു. അതുകഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി ഇന്നത്തെ ദൈവവേലക്കാരിൽ കാണാത്ത ചിലത് അന്നുള്ള ശിഷ്യന്മാരിൽ ഉണ്ടായിരുന്നു. ശിഷ്യന്മാർക്കു പരിശുദ്ധാത്മാവുണ്ടായിരുന്ന കാരണ ത്താൽ അവർക്കു രോഗികളെ സൌഖ്യമാക്കാനും അത്ഭുത ആശ്ചര്യകാര്യങ്ങൾ അവന്റെ നാമത്തിൽ പ്രവൃത്തിക്കാനും കഴിയുമായിരുന്നു. അതുകൊണ്ട് ഞാൻ പരിശുദ്ധാത്മാവിന്റെ അഭിഷേ കത്തിനായി പ്രാർത്ഥിക്കാൻ തുടങ്ങി അപ്പോൾ എനിക്ക് അതു ലഭിച്ചു.
ഏകദേശം ആറു മാസങ്ങൾക്കു ശേഷം ഒരുദിവസം, ദൈവം എന്റെ ഹൃദയാഭിലാക്ഷത്തെ നൽകി. അവൻ എന്നോട് ഒരു മഹത്തായ പ്രകാശത്തിൽ നിന്നു സംസാരിച്ച്, എന്നോട് പ്രസംഗിക്കാനായി പുറപ്പെടാനും രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കാനും, അവർക്കു ഏതുവിധത്തിലെ രോഗമായാലും ശരി അവൻ അവരെ സൌഖ്യമാക്കും എന്നും എന്നോടു പറയപ്പെട്ടു. ഞാൻ പ്രസംഗിക്കാനും അവൻ എന്നോടു എന്താണോ പറഞ്ഞതു അതു ചെയ്യാനും തുടങ്ങി. ഓ, സുഹൃത്തേ, എന്തെല്ലാമാണ് സംഭവിച്ചതെന്ന് എനിക്ക് നിങ്ങളോടു പറഞ്ഞു തുടങ്ങാൻ പോലും കഴിയില്ല: അന്ധന്മാരുടെ കണ്ണുകൾ തുറക്കപ്പെട്ടു, മുടന്തർ നടന്നു, ക്യാൻസർ വ്യാധികൾ സുഖം പ്രാപിച്ചു, മാത്രമല്ല എല്ലാവിധത്തിലുള്ള ആശ്ചര്യ അത്ഭുതങ്ങളും സംഭവിച്ചു.
ഒരു ദിവസം ഇൻഡ്യാനയിലെ, ജെഫെർസൺ വില്ലെയിലുള്ള, സ്പ്രിംഗ് സ്ട്രീറ്റിന്റെ കാൽപ്പരപ്പിൽ, രണ്ടാഴ്ചയുണ്ടായിരുന്ന ഉണർവ്വുയോഗ ത്തിനു ശേഷം, ഞാൻ 130 പേരെ സ്നാനം കഴിപ്പിക്കുകയായിരുന്നു. അത് വളരെ ചൂടുണ്ടായിരുന്ന ആഗസ്റ്റിന്റെ ഒരു ദിവസവും, ഏകദേശം 3000-ത്തോളം ജനങ്ങൾ അവിടെ ഉണ്ടായിരുന്നു. ഞാൻ പതിനേഴാമനെ സ്നാനം കഴിപ്പിക്കാൻ തുടങ്ങുമ്പോൾ, പൊടുന്നനെ ഞാൻ ഒരു നിശ്ചല ശബ്ദം കേട്ടു, ആ ചെറിയ ശബ്ദം വീണ്ടും പറഞ്ഞു, “ മുകളിലേയ്ക്ക് നോക്കൂ.” ആകാശം ആ ആഗസ്റ്റ് മാസത്തിൽ ചുമന്നു പഴുത്ത പിത്തളപോലെ കാണപ്പെടുന്നുണ്ടായിരുന്നു. ഏകദേശം മുന്നു മാസത്തോളം ഞങ്ങൾക്കു മഴ ലഭിച്ചിരുന്നില്ല. ഞാൻ ആ ശബ്ദം വീണ്ടും കേട്ടു, മാത്രമല്ല മൂന്നാം പ്രാവശ്യവും ആ ശബ്ദം പറഞ്ഞു, “മുകളിലേയ്ക്ക് നോക്കൂ.”
ഞാൻ മുകളിലേയ്ക്ക് നോക്കുമ്പോൾ, ഒരു വലുതും പ്രകാശത്തോടും കൂടിയ ഒരു നക്ഷത്രം ആകാശത്തു നിന്നു വരുന്നു, അതിനെ ഞാൻ അതിനു മുമ്പും പലപ്രാവശ്യവും കണ്ടിട്ടുണ്ട് എന്നാൽ ഞാൻ അതിനെക്കുറിച്ച് നിങ്ങളോടു പറഞ്ഞിട്ടില്ലായിരുന്നു. അനേക പ്രാവശ്യം ഞാൻ ജനങ്ങളോടു അത് കാഴ്ചയിൽ വരുന്നതിനെക്കുറിച്ച് പറയുമ്പോഴെല്ലാം അവർ ചിരിച്ചുകൊണ്ട്, “ബില്ലി, നീ അത് ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്, അതല്ലെങ്കിൽ നീ അതു സ്വപ്നം കാണുന്നതാണ്,” എന്നല്ലാമാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ ദൈവത്തിനു മഹത്വം, ഈ പ്രാവശ്യം അവൻ അത് എല്ലാവർക്കും കാണാനാകും വിധം അവൻ അതു കാണിച്ചു, എന്തുകൊണ്ടെന്നാൽ അതു അത്രയും അടുത്തായിവന്നപ്പോൾ എനിക്കു സംസാരിക്കാൻ പോലും കഴിഞ്ഞില്ല. അല്പ നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ഞാൻ ഉച്ചത്തിൽ ആർപ്പിട്ടു, അനേക ജനങ്ങൾ മുകളിലേയ്ക്ക് നോക്കുകയും എന്റെ തൊട്ടു മുകളിലായി ആ നക്ഷത്രം നിൽക്കുന്നതു കണ്ടു. ചിലർ ബോധം കെട്ടു വീണു അപ്പോൾ മറ്റുള്ളവർ ആർത്തു വിളിച്ചു മറ്റു ചിലരോ ഓടിപ്പോയി. അതിനുശേഷം ആ നക്ഷത്രം ആകാശത്തേയ്ക്കു തിരികെപ്പോയി മാത്രമല്ല അതു എവിടെ നിന്നാണോ തിരികെപ്പോയത് ആ സ്ഥലം ഏകദേശം പതിനഞ്ചു ചതുരശ്ര അടിയുണ്ടാകും, അവിടം തിരകളാൽ ഇളക്കമുണ്ടാകുന്നതു പോലെ ഏകദേശം ഉലയാനും ചലിച്ചുകൊണ്ടിരിക്കുന്നതുപോലെ ചെയ്തുകൊണ്ടിരുന്നു. അവിടെ ഒരു ചെറിയ വെളുത്ത മേഘപടലം രൂപം കൊണ്ടു മാത്രമല്ല ഈ നക്ഷത്രത്തെ ഈ ചെറിയ മേഘപടലം അതിനകത്തേയ്ക്ക് എടുത്തുകൊള്ളുകയും ചെയ്തു.