ഒരുനാൾ തന്റെ വിളിയിൽ നിന്നും ഒളിച്ചോടാനുള്ള ഒരു വഴി കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ പടിഞ്ഞാറുള്ള ഒരു കന്നുകാലി വളർത്തൽ കേന്ദ്രത്തിലേയ്ക്ക് പോകാൻ തുടങ്ങുകയായിരുന്നു. സുഹൃത്തേ, അവൻ ഏതൊരു സ്ഥലത്തും മഹാനായിരിക്കുന്നതുപോലെ ദൈവം അവിടേയും ആയിരുന്നു. എന്റെ പ്രവൃത്തി പരിചയം നിങ്ങൾക്കു പ്രയോജനമായിത്തീരട്ടെ. അവൻ നിങ്ങളെ വിളിക്കുമ്പോൾ, അവന് ഉത്തരമരുളൂ.
1927- സെപ്റ്റംബറിലെ ഒരു പ്രഭാതത്തിൽ, ഞാൻ എന്റെ അമ്മയോടു പറഞ്ഞു, ഞാൻ ടണ്ണൽ മില്ലിൽ ഒരു കൂടാര ട്രിപ്പിനു വേണ്ടി പോകുകയാണ്, ആ സ്ഥലം ഞങ്ങൾ താമസിച്ചിരുന്നു ജെഫെർസൺ വില്ലെയിൽ നിന്നും 14 മൈൽ ദൂരത്താണ്. അതിനുമുന്നേ തന്നെ ഞാൻ ചില കൂട്ടുകാരുമൊത്ത് അരിസോണയിലേയ്ക്ക് ഒരു യാത്ര പറഞ്ഞുവെച്ചിരുന്നു. അമ്മ എന്നോട് വീണ്ടും ചോദിക്കുമ്പോൾ, ഞാൻ ടണ്ണൽ മില്ലിലേയ്ക്കല്ല എന്നാൽ അരിസോണയിലെ ഫിനിക്സിലേയ്ക്ക്, എന്നു പറഞ്ഞു, ദൈവ സ്നേഹത്തിൽ നിന്നും ഓടിപ്പോകുന്നതാണ്. ആ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ജീവിതം കുറച്ചു ദിവസത്തേയ്ക്കു നന്നായിരുന്നു, എന്നാൽ അതു വളരെ പെട്ടെന്നു തന്നെ, ലോകത്തിലുള്ള മറ്റേതൊരു ആനന്ദം പോലെയും പഴകാൻ തുടങ്ങി. എന്നാൽ ഞാൻ ഇത് ഇവിടെ പറയട്ടെ, ദൈവത്തിനു മഹത്വം, അതായത് യേശുവുമായുള്ള പ്രവർത്തിപരിചയം അതിമാധുര്യത്തോടെ, അതിമാധുര്യതയോടെ സദാസമയവും വളരാൻ തുടങ്ങി, ഒരിക്കലും പഴകിയെന്നു തോന്നിയിട്ടില്ല. യേശു എപ്പോഴും ശാശ്വത ശാന്തിയും എല്ലാസമയത്തും ആശ്വാസവും തരുന്നു.
അനേക നേരങ്ങളിൽ ആ ഉയരമുള്ള പൈൻ മരങ്ങളുടെ മുകളിലൂടെ ആ കാറ്റു വീശുന്നതു ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് അത് കേൾക്കാമെന്നിരിക്കിലും, വളരെ ദൂരെനിന്ന്, “ആദാം, നീ എവിടെയാണ്” എന്നു കാടുകളുടെ ഉള്ളിൽ നിന്നും വിളിക്കുന്നതു പോലെയാണ് കാണപ്പെട്ടിരുന്നതു. നിങ്ങളുടെ കൈകൊണ്ടു തൊടാനാകുംവിധം നക്ഷത്രങ്ങൾ വളരെ അടുത്തായി കാണപ്പെട്ടിരുന്നു. അത്രയും അടുത്തായി ദൈവമുണ്ട് എന്നു കാണപ്പെട്ടിരുന്നു.
ആ രാജ്യത്തെപ്പറ്റി ഒരു കാര്യമെന്നത് അത് മരുഭൂമിയിലെ പാതപോലെയാണ്. നിങ്ങൾ എപ്പോഴെങ്കിലും വഴിയിൽ നിന്നും ദൂരംപോയാൽ,വളരെ എളുപ്പത്തിൽ നഷ്ടമാകാൻ സാദ്ധ്യതയുണ്ട്. അനേക സമയങ്ങളിൽ പര്യടത്തിനായി വരുന്നവർ മരുഭൂമിയിലെ ചെറിയ പൂക്കളെ കണ്ട് ഹൈവേവിട്ട് അവയെ പറിക്കാനായി പോകയും വഴി തെറ്റിപ്പോവുകയും ചെയ്യുന്നു. അവർ മരുഭൂമിയിൽ ചുറ്റിത്തിരിഞ്ഞു നടക്കയും ചിലനേരങ്ങളിൽ ദാഹത്താൽ മരിച്ചുപോകുന്നു. അതു പോലെ തന്നെയാണ് ക്രിസ്ത്യാനിയുടെ വഴിയും-ദൈവം ഒരു ഹൈവേയാകുന്നു. അവൻ അതിനെക്കുറിച്ച് യെശയ്യാവ് 35-ൽ പറഞ്ഞിരിക്കുന്നു. അതിനെ “വിശുദ്ധിയിലെ ഹൈലവെ” എന്നു വിളിക്കുന്നു. അനേക നേരങ്ങളിൽ ലോകത്തിന്റെ ചെറിയ ആനന്ദങ്ങൾ നിങ്ങളെ ആ ഹൈവേയിൽ നിന്നു ദൂരമാക്കുന്നു. അപ്പോൾ നിങ്ങൾക്കു ദൈവവുമായി ലഭിച്ച പ്രവൃത്തി പരിചയം നഷ്ടമായിപ്പോകുന്നു. മരുഭൂമിയിൽ നിങ്ങൾ നഷ്ടമായിക്കഴിയുമ്പോൾ, ചിലനേരങ്ങളിൽ നിങ്ങൾക്ക് അവിടെ മരീചിക ഉള്ളതുപോലെ കാണുന്നു. ദാഹത്താൽ വലഞ്ഞു കൊണ്ടിരിക്കുന്ന ജനത്തിന്, ആ മരീചിക ഒരു നദിയോ തടാകമോ പോലെയായി തോന്നും. അനേക നേരങ്ങളിൽ ജനങ്ങൾ അതിന്റെ പുറകെ ഓടുന്നു, അതിൽ വീണുകഴിയുമ്പോൾ അവ ചൂടിനാൽ കുളിച്ചുകൊണ്ടിരിക്കുന്ന മണലല്ലാതെ മറ്റൊന്നുമല്ലെന്നു കാണുന്നു. ചിലനേരങ്ങളിൽ പിശാച് ചിലത് നിങ്ങളെ കാണിച്ചു തരികയും അത് ഒരു നല്ല സമയമാണ് അവൻ പറയുകയും ചെയ്യും. അത് വാസ്തവമായ ഒന്നല്ലാത്ത, ഒരു മരീചിക മാത്രമാണ്. നിങ്ങൾ അതിലേയ്ക്ക് ചെവി കൊടുത്താൽ, അത് നിങ്ങളുടെ തലയിലേക്ക് ദൂഃഖത്തിന്റെ കൂമ്പാരം കൊണ്ടുവരും, പ്രീയ വായനക്കാരാ, അവനെ പരിഗണിക്കരുത്. വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കു യേശു മത്രമാണ് ജീവന്റെ ജലം തരുന്നതെന്ന് വിശ്വസിക്കുക.
ഒരു ദിവസം എന്റെ സഹോദരന്മാരിൽ ഒരാൾക്ക് വളരെ സുഖമില്ലെന്നു എനിക്കു വീട്ടിൽ നിന്നും ഒരു കത്തു കിട്ടി. അത് എന്റെ തൊട്ടടുത്തവനായിരുന്ന എഡ്വേടിനായിരുന്നു. ഞാൻ വിചാരിച്ചു അതു അത്രയും കുഴപ്പമുള്ളതായിരിക്കില്ല, അതിനാൽ അവന് സുഖമാകും. കുറച്ചു ദിവസങ്ങൾക്കുശേഷം ഒരു സന്ധ്യാസമയം ഞാൻ പട്ടണത്തിൽ പോയിട്ട് തിരികെ വന്നു, ആ കന്നുകാലി വളർത്തൽ കേന്ദ്രത്തിന്റെ അടുക്കളയുടെ വശത്തുകൂടെ പോകുമ്പോൾ, മേശമേൽ ഒരു പേപ്പർ കിടക്കുന്നതു കണ്ടു. ഞാൻ അതിലേയ്ക്കു നോക്കി, അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, “ബിൽ, വടക്കെ മേച്ചിൽപ്പുറത്തേയ്ക്ക വരിക. വളരെ അത്യാവശ്യം.” എന്റെ കൂട്ടുകാരന്റെ ആ എഴുത്തു വായിച്ചശേഷം ആ വടക്കെ മേച്ചിൽപ്പുറത്തേയ്ക്കു പോയി. അവിടെ ഞാൻ ആദ്യം കണ്ടത് അവിടെ കന്നുകാലി വളർത്തു കേന്ദ്രത്തിലെ വയസ്സു ചെന്ന ഒരു പ്രധാന റെയിഞ്ജറായിരുന്നു. അയാളുടെ പേർ ഡർഫി എന്നാണ്, എന്നാൽ ഞങ്ങൾ അയാളെ “പോപ്” എന്നാണ് വിളിച്ചിരുന്നത്. “ബില്ലിക്കുട്ടി, എന്റെ പക്കൽ നിനക്കായി ഒരു ദുഃഖകരമായ വാർത്തയുണ്ട്,” എന്ന് അയാൾ പറയുമ്പോൾ അയാളുടെ മുഖത്തു ഒരു വിഷാദപ്രകടനം ഞാൻ കണ്ടിരുന്നു. ആ സമയത്ത് അവിടുള്ള ഫോർമാൻ നടന്നു വന്നു. അവർ പറഞ്ഞു, ടെലിഗ്രാം ഇപ്പോൾ വന്നതേയുള്ളൂ, അതിൽ എഴുതിയിരുന്ന എന്റെ സഹോദരന്റെ മരണത്തെപ്പറ്റി എന്നോടു പറഞ്ഞു.
പ്രീയ സ്നേഹിതാ, ഒരു നിമിഷം എനിക്ക് ചലിക്കാനായില്ല. അത് എന്റെ കുടുംബത്തിലെ ആദ്യ മരണമായിരുന്നു. എന്നാൽ ഞാൻ ആദ്യത്തെ കാര്യം പറയാൻ ആഗ്രഹിക്കുന്നു, ഞാൻ വിചാരിച്ചതോ അവൻ മരിക്കാൻ പോകുന്നതേയുള്ളൂ എന്നായിരുന്നു. ഞാൻ തിരിഞ്ഞ് ആ മഞ്ഞളിച്ച വിശാലമായ പുൽത്തകിടിയിലേക്ക് നോക്കി അപ്പോൾ, എന്റെ കവിളുകളിലൂടെ കണ്ണുനീർ ഒഴുകുന്നു ണ്ടായിരുന്നു. ചെറിയ കുട്ടികളായിരിക്കുമ്പോൾ എങ്ങനെയാണ് ഞങ്ങൾ പാടുപെട്ടത്, അത് ഞങ്ങൾക്കു എത്ര കഠിനമായ ഒരു കാര്യമായിരുന്നു.
കഴിക്കാൻ യാതൊന്നു മില്ലാതെ ഞങ്ങൾ സ്കൂളിൽ പോയിട്ടുണ്ട്. കാലിന്റെ വിരലുകൾ ഷൂസിനു വെളിയിലായും, ധരിക്കാൻ ഉടുപ്പുകളില്ലാത്തതിനാൽ ഞങ്ങൾ പഴയ കോട്ടുകളിൽ അതിന്റെ കഴുത്തിനടുത്തായി പിന്നു ചെയ്തു പിടിപ്പിച്ചുമിരുന്നു. ഒരുദിവസം ഉച്ചയ്ക്കു കഴിക്കാനായി അമ്മ കുറച്ചു പോപ്കോൺ ഒരു ചെറിയ ബക്കറ്റിലാക്കി തന്നയച്ചത് എപ്രകാരമായിരുന്നെന്നു ഞാൻ ഓർക്കുകയാണ്. ഞങ്ങൾ അതിനെ മറ്റു കുട്ടികളുമായിച്ചേർന്നു കഴിച്ചിരുന്നില്ല. അവർക്കു കഴിച്ചിരുന്നതുപെലുള്ള ഭക്ഷണം ഞങ്ങൾക്കു കിട്ടിയിരുന്നില്ല. ഞങ്ങൾ എല്ലാ സമയത്തും മലയുടെ ഒരുവശത്തേയ്ക്കു ചെന്നശേഷം അതു കഴിക്കുമായിരുന്നു. ഞങ്ങളുടെ പക്കൽ പോപ്കോൺ ഉണ്ടായിരുന്ന ദിവസം, ഞാൻ ഇന്നും ഓർക്കുന്നു, അത് വാസ്തവമായും ഒരു മഹത്തായ വിരുന്നു സൽക്കാരം തന്നെയായിരുന്നു. അങ്ങനെതന്നെയായിരുന്നു അതിന്റെ വിഹിതം എനിക്കു കിട്ടുമ്പോഴും, ഞാൻ മുറിയിൽ നിന്നും ഉച്ചയാകും നേരത്തു വേഗം ഇറങ്ങിച്ചെന്നു എന്റെ വിഹിതം എന്റെ സഹോദരൻ അവന്റെ വിഹിതം എടുക്കുന്നതിനു മുമ്പു തന്നെ എടുക്കുമായിരുന്നു.
അതിനുശേഷം അവിടെ നിന്നുകൊണ്ട് സൂര്യനാൽ ഉണങ്ങി വരണ്ട മേച്ചിൽപ്പുറത്തേയ്ക്കു നോക്കി ആ കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ട് ദൈവം അവനെ ഇതിലും നല്ല സ്ഥലത്തേയ്ക്ക് എടുത്തതിനെപ്പറ്റി ആശ്ചര്യപ്പെട്ടു. അതിനുശേഷവും ദൈവം എന്നെ വീണ്ടും, വിളിച്ചു, എന്നാലോ സാധാരണ ചെയ്തു പോന്നതുപോലെ, ഞാൻ അതിനോടു യുദ്ധം ചെയ്തു അതിനെ അകറ്റാൻ ശ്രമിച്ചു.
ശവസംസ്കാര ചടങ്ങിനായി വീട്ടിലേയ്ക്ക് പുറപ്പെടാനായി ഞാൻ തയ്യാറെടുക്കുകയായിരുന്നു. ഫോർട്ടു ഫുൾട്ടൺ ചർച്ചിലെ റവ. മേക്കെന്നി, അദ്ദേഹം എനിക്കു എന്റെ പിതാവിനെപ്പോലെയാണ്, അവന്റെ ശവയടക്ക ശുശ്രൂഷയിൽ പ്രസംഗിക്കുന്ന വേളയിൽ അതിനെക്കുറിച്ച് പ്രതിപാദിച്ചു, “ദൈവത്തെ അറിയാത്ത ചിലർ ഇവിടെ ഉണ്ടായി എന്നുവരാം, അങ്ങനെയാണെങ്കിൽ, ഇപ്പോൾ തന്നെ അവനെ സ്വീകരിക്കുക.” ഓ, ഞാൻ എന്റെ കസേരയെ എങ്ങനെ യാണ് മുറുക്കിപ്പിടിച്ചിരുന്നത്, ദൈവം വീണ്ടും ഇടപെടുകയായിരുന്നു. പ്രീയ വായനക്കാരാ, അവൻ വിളിക്കുമ്പോൾ അവന് ഉത്തരമരുളുക.
ശവയടക്കം കഴിഞ്ഞപ്പോൾ എന്റെ പാവം അമ്മയും പപ്പയും എങ്ങനെ കരഞ്ഞു എന്നത് ഒരിക്കലും ഞാൻ മറക്കില്ല. തിരികെ ഞാൻ പടിഞ്ഞാറേയ്ക്കു പോകാനാഗ്രഹിച്ചു, എന്നാൽ മമ്മ അത്രയും കഠിനമായി യാചിച്ചതിനാൽ എനിക്ക് അവിടെ താമസിക്കേണ്ടിവന്നു, എനിക്ക് ഒരു ജോലി തരപ്പെടുത്താനാകുമെങ്കിൽ ഞാൻ അവിടെ താമസിക്കാമെന്നു അവസാനം വാക്കുകൊടുത്തു. ഉടനെ തന്നെ എനിക്ക് ഇൻഡ്യാനയിലുള്ള ഒരു പബ്ലിക്ക് സർവ്വീസ് കമ്പനിയിൽ ജോലി കിട്ടി.
ഏകദേശം രണ്ടു വർഷങ്ങൾ കഴിഞ്ഞ് ന്യൂ അൽബേനിയിലെ ഗ്യാസ് വർക്ഷോപ്പിൽ വെച്ചു മീറ്ററിന്റെ പരിശോധന നടത്തിക്കൊണ്ടി രിക്കുമ്പോൾ, ഞാൻ ഗ്യാസിലെ പണികളുമായി ആഴ്ചകളോളം ഗ്യാസിൽ പണിയെടുത്തതിനാൽ അതിനെ തരണംചെയ്യാൻ പ്രയാസപ്പെട്ടു കൊണ്ടിരുന്നു. എനിക്ക് പരിചയമുള്ള എല്ലാ ഡോക്ടർമാരുടെ അടുത്തേയ്ക്കും ഞാൻ പോയിരുന്നു. എനിക്ക് അതിൽ നിന്നും ഒരു വിടുതലും കിട്ടിയില്ല. ഗ്യാസിൽ പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ, എന്റെ വയറ്റിൽ ആസിഡിന്റെ വീര്യം കടന്നിരുന്നു. അത് എപ്പോഴും മോശമായി വളർന്നുകൊണ്ടിരുന്നു. കെൻഡുക്കിയിൽ, ലൂയിസ്വില്ലാലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അടുക്കലേയ്ക്ക് എന്നെ കൊണ്ടു പോയി. അവർ അവസാനം പറഞ്ഞു, അത് എന്റെ ചെറു കുടലിലാണ്, എന്നിട്ട് പറഞ്ഞു, എനിക്കു ഒരു ശസ്ത്രക്രീയ ആവശ്യമാണ്. ഞാൻ അതിൽ വിശ്വസിച്ചില്ല എന്തെന്നാൽ എന്റെ വയറ്റിൽ വേദനയും അനുഭവപ്പെട്ടിരുന്നില്ല. ഞാൻ ഒരു ശസ്ത്രക്രീയയ്ക്കു വിധേയനാകുന്ന തിനപ്പുറം അവർക്കു യാതൊന്നും ചെയ്യാനാകില്ലെന്നു ഡോക്ടർമാർ പറഞ്ഞു. അവസാനം അതു ചെയ്യാനായി ഞാൻ സമ്മതിച്ചു, എന്നാലോ എനിക്ക് ശസ്ത്രക്രീയ കാണാനായി ഒരു സാധാരണ മയക്കു മരുന്നിനാലുള്ള കുത്തിവെയ്പേ നടത്താവൂ എന്നു നിർബന്ധം പിടിച്ചു.
ഓ, ദൈവത്തെ അറിയുന്ന ആരെങ്കിലും ഒരാൾ എന്റെ വശത്ത് നിൽക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ പ്രാർത്ഥനയിൽ വിശ്വസിച്ചിരുന്നു, എന്നാൽ പ്രാർത്ഥിച്ചിരുന്നില്ല. അതിനാൽ ആദ്യ ബാപ്റ്റിസ്റ്റ് ചർച്ചിലെ മിനിസ്ടർ ശസ്ത്രക്രീയ നടത്തുന്ന മുറിയിൽ എന്നോടൊപ്പം കടന്നുവന്നു.
അതുകഴിഞ്ഞ് അവർ എന്നെ ആ മേശയിങ്കൽ നിന്നും കിടക്കയിലേയ്ക്ക് മാറ്റിക്കഴിഞ്ഞപ്പോൾ, ഞാൻ ഒരോ നിമിഷവും ബലഹീനപ്പെട്ടു, ബലഹീനപ്പെട്ടു വരുന്നതുപോലെ എനിക്ക് തോന്നി. എന്റെ ഹൃദയം വളരെ കുറച്ചെ സ്പന്ദിച്ചിരുന്നുള്ളൂ. എന്റെമേൽ മരണം എത്തിയിരിക്കുന്നു എന്നു എനിക്ക് തോന്നി. എന്റെ ശ്വാസോച്ഛ്വോസം ഓരോ തവണയും ചുരുങ്ങി ചുരുങ്ങി വന്നു. ഞാൻ എന്റെ വഴിയുടെ അവസാനമെത്തി എന്ന് ഞാൻ അറിഞ്ഞു. ഓ, സൂഹൃത്തേ നിങ്ങൾ അവിടം വരെ എത്തുവോളം കാത്തിരിക്കരുതെ, അപ്പോൾ നിങ്ങൾ ചെയ്ത അനേക കാര്യങ്ങൾ നിങ്ങൾ ഓർക്കാൻ തുടങ്ങുന്നു. ഞാൻ ഒരിക്കൽപ്പോലും പുക വലിച്ചിരുന്നില്ല, മദ്യപിച്ചില്ല അതുമല്ല തെറ്റായ ഒരു സ്വഭാവവും ഇല്ലായിരുന്നു, എന്നിരിക്കിലും ഞാൻ ദൈവത്തെ കണ്ടു മുട്ടാൻ തയ്യാറായിട്ടില്ല എന്ന് എനിക്കറിയാമായിരുന്നു.
എന്റെ സുഹൃത്തേ നിങ്ങൾ വെറും ഒരു തണുത്തുറഞ്ഞ സഭാംഗം മാത്രമാണെങ്കിൽ, നിങ്ങൾ തയ്യാറെടുപ്പു നടത്താത്ത ആ അവസാനത്തേയ്ക്കു എത്തിച്ചേരുമ്പോൾ അതു നിങ്ങൾ അറിയും. അത്രമാത്രമാണ് നിങ്ങൾ എന്റെ ദൈവത്തക്കുറിച്ച് അറിയുന്നതെങ്കിൽ, ഞാൻ ഇപ്പോൾ തന്നെ നിങ്ങൾ നിങ്ങളുടെ മുട്ടിന്മേലായിക്കൊണ്ട്, യോഹന്നാൻ 3-ൽ അവൻ നിക്കോദെമോസിനോടു പറഞ്ഞതുപോലെ, വീണ്ടും ജനിക്കുമ്പോഴുണ്ടാകുന്ന പ്രവൃത്തി പരിചയത്തെ നിങ്ങൾക്കു നൽകാനായി അവനോടു പ്രാർത്ഥിക്കൂ, മാത്രമല്ല ആ ആനന്ദത്തിന്റെ മണികൾ എങ്ങനെ മുഴങ്ങുന്നു എന്നറിയുക. അവന്റെ നാമത്തിനു സ്തുതിയുണ്ടാകട്ടെ.