“ഞാൻ അവിടെ കെന്റുക്കിയിലുള്ള ആ ചെറിയ കുടിലിൽ പിറക്കുമ്പോൾ, കർത്താവിന്റെ ദൂതൻ ജനാലയിലൂടെ കടന്നു വന്നു അവിടെ നിന്നു. അവിടെ ഒരു അഗ്നിസ്തംഭം ഉണ്ടായിരുന്നു.”
ആ ഏപ്രിൽ മാസത്തെ പ്രഭാതം തണുത്ത ആകാശത്തിലെ ഇരുട്ടിനെ മുറിച്ചുകൊണ്ടു കടന്നു വരാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളു. ഒരു ഒറ്റ മുറി കുടിലിലെ ഇടുങ്ങിയ സ്ഥലത്തു ഒറ്റക്കതകു ആ തടിയിലെ ജനാല പ്രകാശത്തെ കടത്തിവിടാൻ തുടങ്ങിയിരുന്നു. ഒരു റോബിൻ പക്ഷി ജനാലിനരികത്ത് ഇരുന്നുകൊണ്ട്, പ്രത്യേകമായിട്ട് എന്തോ കണ്ടതുപോലെ ഈ പ്രഭാതത്തിൽ അതിന്റെ പരമാവധി ഉച്ചത്തിൽ പാടുന്നുണ്ടായിരുന്നു. ആ കുടിലിനകത്തായി, യൌവ്വനക്കാരനായ ചാൾസ് ബ്രൺഹാം താൻ ധരിച്ചിരുന്ന പുതിയ അയഞ്ഞ കാൽസ്രായിക്കകത്ത് തന്റെ കൈകളെ തിരുമ്മിക്കൊണ്ട് പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള തന്റെ ഭാര്യയെ നോക്കി. പിതാവ് പറഞ്ഞു, “ നമ്മൾ ഇവനെ വില്യംസ് എന്നു പേർ വിളിക്കും.”
ജനാലയിലൂടെ ഒരു അലൌകീക പ്രകാശം അകത്തേയ്ക്കു വന്നു. ആ പ്രകാശം മുറിയിലൂടെ സഞ്ചരിച്ച് കിടക്കയെ ചുറ്റിയശേഷം ആ കുഞ്ഞിനുമേൽ വന്നു നിന്നു. അതേ പ്രകാശം തന്നെയാണ് എബ്രായ കുഞ്ഞുങ്ങളെ മിസ്രായീമിൽ നിന്നും കൊണ്ടുവന്നത്. അതേ പ്രകാശം തന്നെയാണ് ദമാസ്കസിലേയ്ക്ക് പോകുന്ന വേളയിൽ പൌലൊസിനെ സന്ധിച്ചത്. അതേ പ്രകാശം തന്നെയാണ് ക്രിസ്തുവിന്റെ മണവാട്ടികളെ ലോകത്തിൽ നിന്നും പുറത്തു വിളിക്കാനായി ഈ കുഞ്ഞിനെ നയിക്കാൻ പോകുന്നത്. ആ പ്രകാശം കർത്താവിന്റെ ദൂതനല്ലാതെ മറ്റൊന്നുമായിരുന്നില്ല, ആ അഗ്നിസ്തംഭം; അതു ഒരിക്കൽക്കൂടി മനുഷ്യനു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
അവിടെ, ഈ ചെറിയ മരക്കുടിലിൽ, ആ ഏപ്രിൽ 6-ന്റെ പ്രഭാതത്തിൽ, സൂധകർമ്മിണി പ്രകാശം അകത്തേയ്ക്കു വന്നാൽ എന്റെ പപ്പായ്ക്കും അമ്മയ്ക്കും ഞാൻ എങ്ങനെയിരിക്കുന്നു എന്നറിയാൻ വേണ്ടി ജനാലയുടെ പാളി തുറന്നു. അപ്പോൾ ഏകദേശം തലയിണയുടെ അത്രയും വലിപ്പത്തിലുള്ള ഒരു പ്രകാശം അതിനുള്ളിലേയ്ക്ക് ചുഴലിക്കാറ്റുപോലെ കടന്നുവന്നു. അത് എന്നെ എവിടെയാണോ കിടത്തിയിരുന്നത് അതിനു ചുറ്റിലും ചുറ്റാൻ തുടങ്ങിയിട്ട്, കിടക്കയുടെ അടുത്തേയ്ക്ക് പോയി. മലമുകളിലുള്ള അനേകർ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു. അവർ കരയുന്നുണ്ടായിരുന്നു.
ഈ ചെറിയ വീട് കിഴക്കൻ കെന്റുക്കിയിലെ മലച്ചരുവിലെ, ഒരു ചെറിയ പട്ടണമായ ബർക്കസ്സ് വില്ലക്ക് അടുത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്. ആ ദിവസം 1909 ഏപ്രിൽ 06 ആയിരുന്നു. ചാൾസിനും എല്ലാ ബ്രൺഹാമിനും പിറന്ന പത്തു കുഞ്ഞുങ്ങളിൽ ഒന്നാമനായിട്ടായിരുന്നു ആ കുഞ്ഞ് ജനിച്ചത്.
അത് കുട്ടിയായിരുന്ന വില്യം ബ്രൺഹാമിനു കർത്താവിന്റെ ദൂതൻ വീണ്ടും പ്രത്യക്ഷപ്പെടുന്നതിനു വളരെ മുമ്പായിരുന്നില്ല.
അദ്ദേഹം ഒരു കുട്ടിയായിരിക്കുമ്പോൾതന്നെ, കർത്താവിന്റെ ദൂതൻ ആദ്യമായി അദ്ദേഹത്തോടു,തന്റെ ജീവിതം ന്യൂ അൽബേനി എന്ന പട്ടണത്തിലാണ് നയിക്കേണ്ടതെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വീട്ടിൽ ചെന്ന് തന്റെ അമ്മയോട് പറഞ്ഞു. മറ്റെല്ലാ അമ്മമാരെപ്പോലെ അവൾ ആ കഥയെക്കുറിച്ച് അധികം ഒന്നും ചിന്തിക്കാൻ പോയില്ല, തന്റെ ചെറുപ്പത്തിലെ തോന്നലുകളെന്ന രീതിയിൽ അവനെ കിടക്കയിൽ കിടത്തി തന്റെ വിചാരങ്ങളെ ആശ്വസിപ്പിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കുടുംബം, ഇൻഡ്യാനയിലെ ജെഫെർസൺവില്ലെയിലേയ്ക്ക് താമസം മാറി, അത് കിഴക്കൻ പട്ടണമായി ന്യൂ അൽബേനിയിൽ നിന്നും കുറച്ചു മൈലുകൾ മാത്രം അകലെയായിരുന്നു.
അതിനും കുറച്ചു വർഷങ്ങൾക്കുശേഷം ആ ദൂതൻ ആ കുട്ടിയായിരുന്ന പ്രവാചകനോടു വീണ്ടും സംസാരിച്ചു. അത് ഒരു സെപ്റ്റംബർ രാവിലെസമയം നിറങ്ങളോടു കൂടിയ ഇലപൊഴിയുന്ന കാലത്തിൽ സൂര്യൻ പ്രകാശിക്കുമ്പോഴായിരുന്നു. ആ ചെറിയ ബാലൻ നടവഴിയിലൂടെ രണ്ടു ബക്കറ്റ് വെള്ളവുമായി കിതച്ചു വരുമ്പോഴായിരുന്നു. തന്റെ പാദത്തിലുണ്ടായിരുന്ന മുറിവിൽ ചേർ കടക്കാതെ കെട്ടിവെച്ചിരുന്നു. അദ്ദേഹം ഒരു വലിയ പോപ്ലർ മരത്തിന്റെ ചുവട്ടിൽ അല്പം വിശ്രമിക്കായിരുന്നു. അദ്ദേഹം തന്റെ നിർഭാഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുമായിരുന്നു, കൂട്ടുകാരെല്ലാം പ്രാദേശിക മീൻ കുളങ്ങളിൽ മീൻ പിടിച്ചു കളിക്കുമ്പോൾ, അദ്ദേഹം തന്റെ അപ്പനുവേണ്ടി വെള്ളം കോരുന്ന ജോലിയിലായിരുന്നു. വളരെ പെട്ടെന്ന്, താൻ ഇരുന്നിരുന്ന മരത്തിന്റെ മുകളിലായി ഒരു ചുഴലിക്കാറ്റ് വീശാൻ തുടങ്ങി. അദ്ദേഹം തന്റെ കണ്ണു തുടച്ചുകൊണ്ട് തന്റെ കാലിന്മേൽ എഴുന്നേറ്റു നിന്നു. കാറ്റിനാൽ മരത്തിന്റെ ഇലകൾ ഉലയുമ്പോൾ അദ്ദേഹം ഒരു ശബ്ദം കേട്ടു…എന്നാൽ അവിടെ കാറ്റു ഉണ്ടായിരുന്നില്ല. അദ്ദേഹം മുകളിലേയ്ക്ക് നോക്കി, ആ പോപ്ലർ മരത്തിന്റെ പകുതിവരെയായപ്പോൾ, എന്തോ ഒന്നു ആ ഉണങ്ങിയ ഇലകൾക്കുള്ളിൽ ചുറ്റിത്തിരിയുന്നതായി കണ്ടു.
പെട്ടെന്നു തന്നെ ഒരു ശബ്ദം സംസാരിച്ചു, “മദ്യപിക്കയോ, പുകവലിക്കയോ അതുമല്ല നിന്റെ ശരീരത്തെ ഒരുവിധത്തിലും മലിനമാക്കരുതു, പ്രായമാകുമ്പോൾ നിനക്കു ചെയ്യാൻ ഒരു ജോലിയുണ്ടു.” അത് ആ ഏഴു വയസ്സുകാരനെ ഭയപ്പെടുത്തി, തന്റെ ബക്കറ്റുകളെ നിലത്തെറിഞ്ഞ് അമ്മയുടെ അടുക്കലേയ്ക്ക് ഓടിപ്പോയി.
പ്രവാചകനായ ശാമുവേലിനെപ്പോലെ, ദൈവം വീണ്ടും ഒരു ബാലനോടു സംസാരിച്ചിരിക്കുന്നു.
അതു കഴിഞ്ഞു ചില ആഴ്ചകൾ പിന്നിട്ടപ്പോൾ, അദ്ദേഹം തന്റെ സഹോദരനോടൊപ്പം കല്ലുവെച്ചു കളിക്കുകയായിരുന്നു. ഒരു പ്രത്യേകമായ അനുഭവം തന്റെമേൽ വരാൻ തുടങ്ങി. അദ്ദേഹം ഓഹിയോ നദിയിലേക്ക് നോക്കി അവിടെ ഒരു മനോഹരമായ പാലം ഉള്ളതു കണ്ടു. ആ പാലം നദിക്കുമേൽ പണിയുമ്പോൾ പതിനാറ് പേർ വീണു മരിക്കുന്നതായും കണ്ടു. ആ ബാലനായ പ്രാവാചകൻ തന്റെ ആദ്യ ദർശനം കാണുന്നു. അത് അദ്ദേഹം തന്റെ അമ്മയോടു പറഞ്ഞു, മാത്രമല്ല അവൾ അവന്റെ കഥ എഴുതിവെച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ, ലൂയിസ്വില്ലയ്ക്കും കെന്റുക്കിക്കുമിടയിലായി, ഓഹിയോ നദിയുടെ മേൽ രണ്ടാമത്തെ പാലം പണിയുന്നേരം, 16 പേർ വീണു മരിച്ചു, കെന്റുക്കി ഓഹിയോ നദിയുടെ മേലാണ് പണിയപ്പെട്ടിരിക്കുന്നത്.
കർത്താവ് ഭാവിയിൽ സംഭവിക്കാനുള്ള കാര്യങ്ങളെ ദർശനത്തിൽ അദ്ദേഹത്തെ കാണിച്ചു. മാത്രമല്ല അദ്ദേഹത്തിന്നു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെപ്പോലെ, ആ ദർശനങ്ങൾ ഒരിക്കപ്പോലും തോല്വിയടഞ്ഞിട്ടുമില്ല.